ഒരു പുഴയായ് തുള്ളിത്തുടിച്ചു ഒഴുകണമെന്നുണ്ട് എങ്കിലും എനിക്കറിയില്ല എന്‍ ജാതകം...

ഒരു പ്രണയലേഖനം

പ്രിയപ്പെട്ടവളേ... നീ എന്‍റെ ഹ്ര്‍ദയം കവര്നിരിക്കുന്നു...
നാം കണ്ടുമുട്ടിയ ദിനം നീ ഓര്‍ക്കുന്നുവോ..? നിന്‍റെ ആത്മാവ് എന്നെ വലയംചെയ്ത സ്നേഹമാലാഖമാര്‍ ഒഴുകിയ ആ ദിനത്തെ... വെളുത്ത പട്ടണിഞ്ഞ ജാലകത്തിലൂടെ കടന്നുവരുന്ന പൂനിലാവിന്‍റെ ഒരു കതിരുപോലെയായിരുന്നു നീ. ഒന്നും മിണ്ടാതെ എങ്കിലും ചുണ്ടുകളുടെയും 
നാവുകളുടെയും നാദങ്ങളേക്കാള്‍ ഉല്‍ക്ര്ഷ്ടമായ സ്വര്‍ഗ്ഗീയഭാഷ നിന്‍റെ സവ്ന്ദര്യം കാത്തുസൂക്ഷിച്ചിരുന്നു.നിന്‍റെ ഹ്ര്‍ദയം പുലരിയില്‍ വിടരുന്നു. പൂവിന്‍ നിശ്വാസത്തെക്കാള്‍ മ്ര്‍ദുലം നീ.. എങ്കിലും പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന തടാകജലം പോലെ സമുദ്രത്തിന്‍നടുവില്‍ നന്ക്കുരമിട്ട ഒരുതോണിയെപോലെ.. നീ വിശുദ്ധമായ ദേവദാരുക്കളുടെ സുഗന്ധത്തില്‍ കുതിര്‍ന്ന സാനുക്കളുളള ഒരു പര്‍വ്വതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. സമുദ്രതീരം തിരമാലകളുടെ കഥകേള്‍ക്കുന്നപോലെ ഞാന്‍ നിന്‍റെ ആത്മാവിന്‍റെഭാഷ കേള്‍ക്കുന്നുണ്ട്...ഞാനറിയുന്നു തുറന്ക്ഭേദിച്ചു നിന്‍ സ്നേഹപ്രവാഹം സമുദ്രസംഗീതമായ് മാറുന്നത്. എങ്കിലും ഒരുപേടമാന്‍ പോലെ ഒരിക്കലും പിടിതരാതെ നീ ഒഴുഞ്ഞുമാറുന്നു. കാറ്റേറ്റ് ഇളകിയ പൂക്കളുടെ ദളങ്ങളില്‍നിന്നും പൊഴിയുന്ന തുഷാര ബിന്ദുക്കളെപോലെ
വാക്കുകള്‍ നിന്‍റെ ചുണ്ടുകളില്‍ നിന്നുതിരുന്നത് കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ക്കുന്നു.
പ്രിയേ.. ഒരു കവി തന്‍റെ വിഷാദചിന്തകളെ സ്നേഹിക്കുംപോലെ നീ എന്നെ സ്നേഹിക്കണമെന്നു
ഞാന്‍ അഭിലഷിക്കുന്നു. അപ്പോള്‍ എന്‍റെ ആത്മാവിനെ നിന്‍റെ ആത്മാവിനുള്ള ആവരണമാക്കും... 
എന്‍റെ ഹ്രദയത്തെ നിന്‍റെ സവ്ന്ദര്യത്തിന്റെ നികേതമാക്കും... എന്‍റെ വക്ഷസ്സിനെ നിന്‍റെ ദുഖങ്ങളുടെ ശവകുടീരമാക്കും...പുല്‍ മൈദാനങ്ങള്‍ വസന്തത്തെ സ്നേഹിക്കും പോലെ സൂര്യകിരണങ്ങള്‍ക്ക് കീഴിലുള്ള പൂവിന്റെ ജീവിതം ഞാന്‍ നിന്നില്‍ ജീവിക്കും.പുഷ്പങ്ങളുടെ ആമന്ത്രന്നങ്ങളും നിശബ്ദതയുടെ ഗാനങ്ങളും ശ്രവിക്കുന്ന ആത്മാവിന്നു എന്‍റെ ആത്മാവിന്‍റെ കരച്ചിലും എന്‍റെ ഹ്രദയത്തിന്റെ മുറവിളിയും കേള്‍ക്കാന്‍ കഴിയും. പ്രേമിച്ചവരുടെയും കവികളുടെയും ആത്മാവുകള്‍ വസിക്കുന്ന സ്വര്‍ഗ്ഗീയലോകത്തെ സ്വപ്നം കണ്ടുകൊണ്ട്‌ ഞാന്‍ ഉറങ്ങും. പ്രിയേ... സ്നേഹം ആത്മ ബന്ധത്തിന്‍റെ സന്താനമാണ്. ഈ സ്ഥലത്തുവെച്ച്  വസന്തം സ്നേഹത്തിന്‍റെ തടങ്കലില്‍ നമ്മെ ഒരുമിച്ചുചേര്‍ത്തു കൊടുംകാറ്റിനുമുന്നില്‍ നില്‍ക്കുന്ന ശക്തമായ ഗോപുരങ്ങളെപ്പോലെയായിതീരാം നമുക്ക്. ആത്മാവിന്‍റെ കുട്ടുകാരീ... രാത്രിയുടെ മറവില്‍ നമുക്ക് സമുദ്രതീരത്തേക്ക് പോകാം..
നമ്മെ കടലുകള്‍ക്കക്കരെ കൊണ്ട്ചെന്നെത്തിക്കുന്ന തോണിയില്‍ നമുക്ക് കയറിക്കുടാം... അവിടെ പുതുജീവന്‍ കണ്ടെത്താം...ഈ വരണ്ട മരുഭൂമിയില്‍നിന്നും പൂക്കളും വാസനച്ചെടികളും വളരുന്ന പച്ചവയലുകളിലേക്ക്  നമ്മെ നയിക്കുന്ന പ്രകാശം നമുക്ക് പിന്തുടരാം...


                                                                                                                                                    കടപ്പാട്: പേരറിയാത്ത കവികളോട്...  
    

8 comments:

  1. കവിത നന്നായിട്ടുണ്ട്

    ReplyDelete
  2. പേടമാനും കവിയും പ്രേമവും, .......

    ReplyDelete
  3. നന്ദീ.. ഹൈനാ, സക്കീനാ.......

    ReplyDelete
  4. ഷാഹു...നിന്റെ വരികളില്‍ അഗാധമായ പ്രണയം അലതല്ലുന്നുണ്ട്...കവി തന്റെ വിഷാദചിന്തകളെ പ്രണയിക്കും പോലെ
    നിന്റെ ഉള്ളില്‍ വിങ്ങുന്ന പ്രണയം...മനോഹരം ഈ പ്രണയ ലേഖനം...

    ReplyDelete
  5. ശാഹൂ...,
    വളരെ നന്നായിട്ടുണ്ട്...!

    ReplyDelete
  6. ഹായ് ഷാഹൂ!!!! തന്‍റെ വിങ്ങുന്ന പ്രണയം തന്‍റെ പ്രണയിനിക്ക് ആവോളം കൊടുക്കു. തന്‍റെ പ്രണയിനി അതിനായി കൈനീട്ടി നില്കയല്ലേ . തന്‍റെ അടുത്തുതന്നെ . വരികള്‍ക്ക്
    നല്ല സാഹിത്യഭങ്ങി.

    ReplyDelete